September 10, 2010, 9:57 pm

Headlines:

RSS

You are here: Home

പ്രാദേശിക സിനിമകള്‍ എത്ര മികച്ചവ: ഷാരൂഖ്

E-mail Print PDF

സയന്‍സ് ഫിക്ഷനായ രാ. ഒണിന്റെ ഷൂട്ടിംഗിനു ശേഷമെത്തിയ ഷാരൂഖ്‌ ഖാന്‍ കൂടുതല്‍ സുന്ദരനായി കാണപ്പെട്ടു. പ്രായം അഞ്ചുവയസ്സെങ്കിലും കുറഞ്ഞതുപോലെ. തടികുറഞ്ഞ്‌ ശരീരം ഫിറ്റായിരിക്കുന്നു. ഭാര്യ ഗൗരിയെ ഫര്‍ണിഷിംഗ്‌ ബ്രാന്‍ഡായ ഡിഡെകറിന്റെ അംബാസഡറായി പ്രഖ്യാപിക്കുന്ന ചടങ്ങിനെത്തിയതായിരുന്നു ഷാരൂഖ്‌.

എങ്ങനെയാണ്‌ ഗൗരിയും  വ്യവസായരംഗത്തേക്ക്‌ എത്തിയത്‌?

തീരുമാനം ഗൗരിയുടേതായിരുന്നു. ഇതിന്റെ പരസ്യത്തില്‍ നിന്ന്‌ ഗൗരി വരുമാനം പ്രതീക്ഷിക്കുന്നില്ല. ഫര്‍ണിഷിംഗില്‍ താത് പര്യമുണ്ടെന്നു മാത്രം. ഈ ബ്രാന്‍ഡിന്റെ ഉടമകള്‍ കുടുംബസുഹൃത്തുക്കളുമാണ്‌. അതിനാല്‍ മറ്റുപ്രശ്‌നങ്ങളുമില്ല. കുടുംബത്തിന്റെ കാര്യത്തില്‍ ഞാന്‍ പ്രത്യേകം ശ്രദ്ധാലുവാണ് . സുരക്ഷിതമല്ലാത്തിടത്ത്‌ കുടുംബത്തെ അയയ്ക്കില്ല.

പ്രിയസഖാവിനു ചെറിയാന്റെ സ്മരണാഞ്ജലി

E-mail Print PDF

വേണു നാഗവള്ളിയുടെ മരണം കണ്ടുനിന്ന ചെറിയാന്‍ കല്പകവാടി സംസാരിക്കുന്നു

ഉറ്റ സുഹൃത്തിന്റെ മരണം നല്കിയ ആഘാതത്തില്‍ നിന്നു മുക്തനായിട്ടില്ല ചെറിയാന്‍
കല്പകവാടിക്ക്. വേണു നാഗവള്ളിയെ മരണം കൂട്ടിക്കൊണ്ടുപോകുമ്പോള്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെറിയാനുമുണ്ടായിരുന്നു.

മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമെന്ന് വിശ്വസിച്ചിരുന്നില്ല.

മുഖ്യമന്ത്രി മത്സരത്തില്‍ ചെന്നിത്തല തോറ്റു

E-mail Print PDF

രമേശ് ചെന്നിത്തല വീണ്ടും കെ പി സി സി പ്രസിഡന്റാവും
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പദത്തോട് ഒന്നുകൂടി അടുത്തു
ചാണ്ടിക്ക് ഇനി ഭീഷണി രവിയും സുധീരനും

അഭിനന്ദ്
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി സ്ഥാനത്തേക്കു മത്സരിക്കാന്‍ രമേശ് ചെന്നിത്തലയുണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം പതിനേഴിനു നടത്താനും രമേശ് ചെന്നിത്തല തന്നെ ആ സ്ഥാനത്തു തുടരട്ടെയെന്നും എ ഐ സി സി നേതൃത്വം തീരുമാനിച്ചതോടെയാണ് ചെന്നിത്തല മത്സരത്തില്‍ പുറത്തായത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ അവസരം നോക്കി നടക്കുന്ന ഭൈമീകാമുകരുടെ കൂട്ടത്തില്‍ പ്രമുഖനായിരുന്നു ചെന്നിത്തല.

ചെന്നിത്തലയെ കെ പി സി സി അദ്ധ്യക്ഷന്റെ കസേരയില്‍ തളച്ചിടാനായതോടെ മുഖ്യമന്ത്രിക്കസേരയോട് ഉമ്മന്‍ ചാണ്ടി ഒന്നുകൂടി അടുക്കുകയാണ്.

വരുന്ന തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ ഭരണമുന്നണി പരാജയപ്പെടുമെന്നും തങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ വരുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ഈ കണക്കുകൂട്ടലില്‍ ചരടുവലികള്‍ പല തലത്തിലും നടക്കുന്നുണ്ടായിരുന്നു.

മത്സരത്തില്‍ ഏറ്റവും മുന്നില്‍ നിന്നിരുന്നത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായിരുന്നു. തോളോടുതോള്‍ നിന്ന് പ്രവര്‍ത്തിച്ചിരുന്ന ചാണ്ടിയും രമേശും അടുത്തകാലത്ത് അകന്നതും മുഖ്യമന്ത്രിക്കസേരയിലുള്ള മോഹംകൊണ്ടായിരുന്നു. അകന്നുവെന്നു മാത്രമല്ല, ഇരുവരും സാദ്ധ്യമായ പാരകളും പരസ്പരം വച്ചിരുന്നു. ഇതിന്റെ ഭാഗമായിരുന്നു, ഉമ്മന്‍ചാണ്ടി ഗവര്‍ണറായി പോകുമെന്ന് അടുത്തകാലത്ത് അഭ്യൂഹം മാദ്ധ്യമങ്ങില്‍ പരന്നതുപോലും. ആ വാര്‍ത്ത ഉമ്മന്‍ ചാണ്ടിയെ അമ്പരപ്പിച്ചിരുന്നു. കൈയോടെ വാര്‍ത്ത നിഷേധിച്ച് ഉമ്മന്‍ ചാണ്ടി തടിതപ്പുകയായിരുന്നു.

കെ പി സി സി പ്രസിഡന്റ് പദത്തില്‍ രമേശ് തളയ്ക്കപ്പെടുന്നതോടെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പദത്തോട് ഒന്നുകൂടി അടുക്കുകയാണ്. ഇനി ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ തടസ്‌സമായി നില്‍ക്കുന്നത് രണ്ടു പേരുകളാണ്. വി എം സുധീരനും വയലാര്‍ രവിയും. കേന്ദ്രമന്ത്രി എന്ന നിലയില്‍നിന്ന് രവി കേരളത്തിലേക്കു വരാനുള്ള സാദ്ധ്യത വിരളമാണ്. എങ്കിലും ഒരു വിദൂരസാദ്ധ്യത തള്ളിക്കളയാനാവില്ല.

എന്നാല്‍, വി എം സുധീരനാവട്ടെ കുറച്ചുകാലമായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും ചില മോഹങ്ങള്‍ ഉള്ളില്‍വച്ചു തന്നെയാണ് പ്രവര്‍ത്തിച്ചിരുന്നത്. മുന്‍കാലങ്ങളില്‍ വി എസ് അച്യുതാനന്ദന്‍ ചെയ്തിരുന്നതുപോലെ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളില്‍ സ്ഥലത്തു ചെന്നു കാണുകയും ഇടപെടുകയുമെല്ലാം ചെയ്യുന്നുണ്ട്. സുധീരന്‍ എന്തൊക്കെയോ സ്വപ്നംകാണുന്നുണ്ടെന്നതു സത്യം.

സുധീരന്റെ സാദ്ധ്യത എന്തെന്ന ചോദ്യം സ്വാഭാവികം മാത്രം. സുധീരനു പിന്തുണ കിട്ടാന്‍ സാധ്യത ഡല്‍ഹിയില്‍ നിന്നു തന്നെയാണ്. മറ്റാരുമല്ല, എ ഐ സി സി യില്‍ വന്‍ സ്വാധീനമുള്ള, കേരള കാര്യങ്ങളില്‍ അവസാന വാക്കായ എ കെ ആന്റണിയുടെ പിന്തുണ തന്നെയാവും സുധീരനു ഗുണമാവുക.

നിലവില്‍ കേരളത്തിലെ നേതൃപ്രശ്‌നത്തില്‍ ആന്റണി നേരിട്ട് ഇടപെടാന്‍ സാദ്ധ്യതയില്ല. എന്നാല്‍, ഒരു സന്ദിഗ്ദ്ധ ഘട്ടത്തില്‍ ആന്റണിയില്‍ നിന്നു വരുന്ന യെസ് എന്ന ഒരു വാക്കിനു പോലും വലിയ വിലയുണ്ടായേക്കാം. ആ പ്രതീക്ഷയിലാണ് സുധീരന്‍.

ഒരുകാലത്ത് തന്റെ നിഴലായി നില്‍ക്കുകയും അവസരം വന്നപ്പോള്‍ തിരിഞ്ഞുനിന്നു കുത്തുകയും ചെയ്ത ഉമ്മന്‍ ചാണ്ടിയോട് ആന്റണിക്ക് അമര്‍ഷമുണ്ട്. അതുതന്നെ
യാണ് സുധീരനു പ്രതീക്ഷ പകരുന്നതും.

രമേശ് ചെന്നിത്തലയെ സംബന്ധിച്ച് ഇനി സാദ്ധ്യത ഇല്ലെന്നുതന്നെ പറയാം. പിന്നെ, എന്‍ എസ് എസ് പോലുള്ള സംഘടനകള്‍ തുണയ്ക്കുകയും കെ മുരളീധരന്‍ കോണ്‍ഗ്രസിലേക്കു വരികയും ഇപ്പോഴുള്ള ബലാബലം മാറുകയും ചെയ്താല്‍ മാത്രമേ ഇനി ചെന്നിത്തലയ്ക്കു സാദ്ധ്യത കാണുന്നുള്ളൂ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഈ മാസം 17 ന് നടത്താനാണ് എ ഐ സി സി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഡി ഡി സി ഭാരവാഹി തിരഞ്ഞെടുപ്പ് പിന്നീടു നടത്തുമെന്നാണ് എ ഐ സി സി ആസ്ഥാനത്തു നിന്നുള്ള അറിയിപ്പ്. ഈ തിരഞ്ഞെടുപ്പുകളില്‍ തമ്മിലടി ഉറപ്പായതിനാല്‍ പഞ്ചായത്തു തിരഞ്ഞെടുപ്പിനു ശേഷമാവും ഇവ നടത്തുകയെന്നാണ് അറിയുന്നത്.


'ദ്രവ്യേട്ടന്‍' വന്നാല്‍ പൊലീസിനും എക്‌സൈസിനും ഉത്സവം

E-mail Print PDF

വെറുമൊരു വാറ്റുകാരനില്‍ നിന്ന് അബ്കാരിയിലേക്കുള്ള ദ്രവ്യന്റെ വളര്‍ച്ച ആരെയും അതിശയിപ്പിക്കും
വി കെ ശ്രീകുമാര്‍
മലപ്പുറത്തെ എക്‌സൈസ് ഓഫീസുകള്‍ക്കു മുന്നില്‍ സ്‌കോഡയും ലാന്‍സറുമൊക്കെ വന്നുനില്‍ക്കുമ്പോള്‍ സാദാ ഗാര്‍ഡു മുതല്‍ അകത്തിരിക്കുന്ന ഏമാന്‍വരെ എഴുന്നേറ്റു നില്‍ക്കും. വന്നിരിക്കുന്നത് ഏട്ടനാണ്. ദ്രവ്യേട്ടന്‍! കൈക്കലേതും കൂടാതെ ഏട്ടന്‍ വരാറില്ല. എല്ലാ മാസവും അഞ്ചിനും പത്തിനുമിടയിലാണ് ഏട്ടന്റെ വരവ്. ഏട്ടന്‍ വന്നാല്‍ പിന്നെ ഉത്സവമാണ്. പണം വാരിയെറിഞ്ഞും മുന്തിയ ഇനം മദ്യക്കുപ്പികള്‍ മുന്നില്‍ നിരത്തിയും സന്തോഷിപ്പിച്ചിട്ടേ ദ്രവ്യേട്ടന്‍ പോകൂ.

ഏട്ടനെ മനസ്‌സിലായില്ലേ? മലപ്പുറത്ത് 23 പേരുടെ ജീവനെടുത്ത വിഷക്കള്ള് ദുരന്തത്തിന്റെ സൂത്രധാരന്‍.

ക്രിക്കറ്റ് സംശയത്തിന്റെ നിഴലിലായി: ധോണി

E-mail Print PDF

ഒത്തുകളി വിവാദത്തിന്റെ ചൂടിലാണിപ്പോള്‍ ക്രിക്കറ്റ്. പാകിസ്‌ഥാന്‍ താരങ്ങളുടെ കോഴവിവാദം ക്രിക്കറ്റിനെയാകെ പിടിച്ചുലച്ചിരിക്കുന്നു. കോഴവിവാദത്തിന്റെ അനുരണനങ്ങള്‍ മറ്റ് ടീമുകളിലേക്കും മത്സരങ്ങളിലേക്കും വ്യാപിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണി മനസ്സു തുറക്കുന്നു...

Page 1 of 6

  • «
  •  Start 
  •  Prev 
  •  1 
  •  2 
  •  3 
  •  4 
  •  5 
  •  6 
  •  Next 
  •  End 
  • »